പല മയക്കുമരുന്ന് കേസുകളിലും ഗോവയുടെ ബന്ധം ഉയരുന്നതിനാൽ ബിജെപി ഗോവയെ മയക്കുമരുന്നിന്റെ ലക്ഷ്യസ്ഥാനമാക്കി മാറ്റിയതായി കോൺഗ്രസ് ആരോപിക്കുന്നു
മിക്ക മയക്കുമരുന്ന് കേസുകളിലും ഗോവയുടെ ബന്ധം ഉയർന്നുവരുന്ന സാഹചര്യത്തിൽ, മുൻ ഡിജിപി പ്രണബ് നന്ദയുടെ പെട്ടെന്നുള്ള മരണത്തെക്കുറിച്ച് അന്വേഷണം നടത്തേണ്ടതുണ്ടെന്നും ബിജെപി-ഡ്രഗ് മാഫിയയും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെകുറിച്ചും ജിപിസിസി പ്രസിഡന്റ് ഗിരീഷ് ചോഡങ്കർ ആവശ്യപ്പെട്ടു. "കഴിഞ്ഞ വർഷം നവംബറിൽ ഡൽഹിയിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഗോവ മുൻ ഡിജിപി പ്രണബ് നന്ദയുടെ പെട്ടെന്നുള്ള മരണത്തെക്കുറിച്ച് തങ്ങൾ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്. വളരെ കാര്യക്ഷമമായ ഉദ്യോഗസ്ഥനായ അദ്ദേഹം മയക്കുമരുന്നുമായി ബന്ധപ്പെട്ട വിവിധ കേസുകൾ അന്വേഷിച്ചിരുന്നു. ആരോഗ്യവാനായ അദ്ദേഹത്തിന് കടുത്ത ഹൃദയാഘാതമുണ്ടാകാൻ കാരണമില്ലായിരുന്നുവെന്ന്" ഗിരീഷ് ചോഡങ്കർ അവകാശപ്പെട്ടു. അന്വേഷണം മന്ദഗതിയിലാക്കാൻ ബി.ജെ.പി സർക്കാർ ഡി.ജി.പി നന്ദയെ സമ്മർദ്ദം ചെലുത്തിയെങ്കിലും അദ്ദേഹമത് നിരസിക്കുകയും അന്വേഷണം തുടരുകയും ചെയ്തിരുന്നുവെന്ന് ചോഡങ്കർ ആരോപിച്ചു.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam