ഇന്റര്‍നെറ്റ് സ്ലോ ആണോ ?... ഉടനെത്തും കെ ഫോണ്‍; സ്വകാര്യ ഡാറ്റാ കമ്ബനികള്‍ക്ക് വെല്ലുവിളി
കല്‍പ്പറ്റ > കുറഞ്ഞ ചെലവില്‍ നാട്ടുമ്ബുറത്തും അതിവേഗ ഇന്റര്‍നെറ്റ് എത്തിക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയുടെ പ്രവൃത്തി പുരോഗമിക്കുന്നു. ഡിസംബറില്‍ പദ്ധതി പൂര്‍ത്തിയാകുമ്ബോള്‍ വയനാടും മുമ്ബില്‍ നില്ക്കും. സംസ്ഥാനത്തെ 20 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് സബ്സിഡി നിരക്കിലും ഇന്റര്‍നെറ്റ് ലഭിക്കുന്ന പദ്ധതിയാണ് കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ്വര്‍ക്ക്. കേരള സ്റ്റേറ്റ് ഐടി ഇന്ഫ്രാസ്ട്രെക്ച്ചര് ലിമിറ്റഡും കെഎസ്ഇബിയും യോജിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
വൈദ്യുതി തൂണുകളില്‍ കേബിള്‍ വലിക്കുന്ന ജോലി അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. 260 കിലോമീറ്റര്‍ കേബിള്‍ വലിച്ചു. കല്‍പ്പറ്റ, കണിയാമ്ബറ്റ, മീനങ്ങാടി ഭാഗങ്ങളിലാണ് ആദ്യഘട്ടത്തില്‍ കണക്ഷന് നല്‍കുക. കണിയാമ്ബറ്റ 220 കെവി സബ്സ്റ്റേഷനാണ് ജില്ലയിലെ പ്രധാനകേന്ദ്രം. ഇവിടെനിന്നാകും മറ്റ് സ്റ്റേഷനുകളിലേക്കുളള കണക്ഷന്. നിടുംപൊയില്‍–-മാനന്തവാടി–-അഞ്ചുകുന്ന് വഴി കണിയാമ്ബറ്റ സ്റ്റേഷന്‍വരെ ലിങ്ക് കണക്ട് ചെയ്തു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും കെഫോണ്‍ കണക്ടിവിറ്റി ഉണ്ടാകും. വിദ്യാലയങ്ങള്‍, ആതുരാലയങ്ങള്‍ എന്നിവിടങ്ങളിലും കണക്ഷന് നല്‍കും. ഓഫീസുകളിലും കേബിള്‍ ശൃംഖല ഒരുക്കുകയാണിപ്പോള്‍.
ഇന്റര്‍നെറ്റ് പൗരന്റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി ആവിഷ്ക്കരിച്ചത്. എല്ലാവര്ക്കും താങ്ങാവുന്ന നിരക്കില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് നല്‍കുകയാണ് ലക്ഷ്യം. സംസ്ഥാനത്താകെ 52,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ് ഒരുക്കുന്നത്. ഇത് എല്ലാ സ്വകാര്യ കമ്ബനികളെക്കാളും വലുതാണ്. സെക്കന്‍ഡില്‍ 10 എംബി മുതല്‍ ഒരു ജിബിവരെ വേഗതയുണ്ടാകും. വിദൂരപ്രദേശങ്ങളില്‍പോലും കെ ഫോണിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളെത്തും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സ്വകാര്യ ഡാറ്റാ കമ്ബനികള്‍ക്ക് വെല്ലുവിളിയാകും.
വൈദ്യുതി തൂണുകളില്‍ കേബിള്‍ വലിക്കുന്ന ജോലി അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. 260 കിലോമീറ്റര്‍ കേബിള്‍ വലിച്ചു. കല്‍പ്പറ്റ, കണിയാമ്ബറ്റ, മീനങ്ങാടി ഭാഗങ്ങളിലാണ് ആദ്യഘട്ടത്തില്‍ കണക്ഷന് നല്‍കുക. കണിയാമ്ബറ്റ 220 കെവി സബ്സ്റ്റേഷനാണ് ജില്ലയിലെ പ്രധാനകേന്ദ്രം. ഇവിടെനിന്നാകും മറ്റ് സ്റ്റേഷനുകളിലേക്കുളള കണക്ഷന്. നിടുംപൊയില്‍–-മാനന്തവാടി–-അഞ്ചുകുന്ന് വഴി കണിയാമ്ബറ്റ സ്റ്റേഷന്‍വരെ ലിങ്ക് കണക്ട് ചെയ്തു. ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും കെഫോണ്‍ കണക്ടിവിറ്റി ഉണ്ടാകും. വിദ്യാലയങ്ങള്‍, ആതുരാലയങ്ങള്‍ എന്നിവിടങ്ങളിലും കണക്ഷന് നല്‍കും. ഓഫീസുകളിലും കേബിള്‍ ശൃംഖല ഒരുക്കുകയാണിപ്പോള്‍.
ഇന്റര്‍നെറ്റ് പൗരന്റെ അടിസ്ഥാന അവകാശമായി പ്രഖ്യാപിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതി ആവിഷ്ക്കരിച്ചത്. എല്ലാവര്ക്കും താങ്ങാവുന്ന നിരക്കില്‍ ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് നല്‍കുകയാണ് ലക്ഷ്യം. സംസ്ഥാനത്താകെ 52,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖലയാണ് ഒരുക്കുന്നത്. ഇത് എല്ലാ സ്വകാര്യ കമ്ബനികളെക്കാളും വലുതാണ്. സെക്കന്‍ഡില്‍ 10 എംബി മുതല്‍ ഒരു ജിബിവരെ വേഗതയുണ്ടാകും. വിദൂരപ്രദേശങ്ങളില്‍പോലും കെ ഫോണിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളെത്തും. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സ്വകാര്യ ഡാറ്റാ കമ്ബനികള്‍ക്ക് വെല്ലുവിളിയാകും.
കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Comments
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ഗോവാ മലയാളിയുടെതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.
മലയാളത്തിൽ എഴുതുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക.Type in Malayalam